Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arakkulam Kottamala Road:

Idukki

അറക്കുളം കോട്ടമല റോഡ്: കലുങ്ക് നിര്‍മാണം നിലച്ചു

അറക്കുളം: മൂലമറ്റം കോട്ടമല റോഡിന്‍റെ ഭാഗമായി അറക്കുളം അശോകക്കവലയില്‍ ആരംഭിച്ച കലുങ്ക് നിര്‍മാണം നിലച്ചു. നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ജോലി തടസപ്പെടുത്തിയതിനാലാണ് നിര്‍മാണപ്രവൃത്തികള്‍ നിലച്ചത്. അശോക കവലയില്‍നിന്നു മൂലമറ്റം കെഎസ്ആര്‍ടിസി ജംഗ്ഷന്‍ വരെ ബിഎംബിസി നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് അശോക കവലയില്‍ പഴയ കലുങ്ക് പൊളിച്ച് നിര്‍മാണ ജോലി ആരംഭിച്ചത്.

പൊതുമരാമത്ത് വകുപ്പില്‍നിന്ന് 6.85 കോടി രൂപ അനുവദിച്ചായിരുന്നു റോഡ് നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കോട്ടമല റോഡിന്റെ അവസാന ഭാഗത്തെ മണ്‍റോഡ് ടാറിംഗ് പൂര്‍ത്തിയാക്കുന്നതോടെ ഈവഴി പൂര്‍ണമായും ഗതാഗതയോഗ്യമാക്കുകയായിരുന്നു ലക്ഷ്യം.

കലുങ്കിന് അടിയിലൂടെ വെള്ളമൊഴുകിയിരുന്നു. ഈ ഭാഗത്തെ നിര്‍മാണപ്രവൃത്തികള്‍ വെള്ളം വറ്റിച്ച് ചെയ്തില്ലെന്ന പരാതിയുമായാണ് ചിലര്‍ രംഗത്തെത്തിയത്. ബലം കൂടിയ കമ്പികള്‍ ഉപയോഗിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിരുന്നു. സമരത്തെത്തുടര്‍ന്നു പ്രവൃത്തിയില്‍ നഷ്ടം സംഭവിച്ചുവെന്ന് കാണിച്ച് കരാറുകാരന്‍ ജോലി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിഡബ്ല്യുഡിയുടെ നിബന്ധനയനുസരിച്ചുള്ള കമ്പി ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയതെന്ന് എന്‍ജിനിയര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ ഇക്കാര്യം അംഗീകരിച്ചില്ല.

സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിന്റെ ഒരുഭാഗം പൊളിച്ചാണ് നിര്‍മാണം ആരംഭിച്ചിരുന്നത്. ഈ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുവശം പൊളിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു പിഡബ്ല്യുഡിയുടെ ലക്ഷ്യം.

80,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയശേഷം കരാറുകാരന്‍ മടങ്ങുകയായിരുന്നു. നേരത്തേ മൂന്നുപ്രാവശ്യം ടെന്‍ഡര്‍ വിളിച്ചിട്ടും ആരും കരാര്‍ ഏറ്റെടുത്തിരുന്നില്ല. നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെഇവിടെ അപകട സാധ്യതയേറിയിരിക്കുകയാണ്. നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News

Up